സഞ്ജയ ഉവാച
"ഏവമുക്തോ ഹൃഷീകേശോ ഗുഡാകേശേന ഭാരത I
സേനയോരുഭയോര്‍മധ്യേ സ്ഥാപയിത്വാ രഥോത്തമം II "
"ഭീഷ്മദ്രോണപ്രമുഖതഃ സര്‍വ്വേഷാം ച മഹീക്ഷിതാം I
ഉവാച പാര്‍ഥ പശ്യൈതാന്‍ സമവേതാന്‍ കുരൂനിതി II"
സഞ്ജയന് പറഞ്ഞു , മഹാരാജാവേ, അര്ജ്ജുനന് ഇപ്രകാരം നിര്‍ദ്ദേശിച്ചപ്പോള്‍ ശ്രീകൃഷ്ണന് ഇരു സൈന്യങ്ങള്‍ക്കും മദ്ധ്യത്തില്‍ ഭീഷ്മരുടെയും ദ്രോണരുടേയും സര്‍വ്വ രാജാക്കന്മാരുടേയും, മുന്നിലായി ആ ഉത്കൃഷ്ഠ രഥത്തെ കൊണ്ടു ചെന്ന് നിര്‍ത്തി . എന്നിട്ട് പറഞ്ഞു : പാര്‍ത്ഥ ഇവിടെ അണിനിരന്നു നില്ക്കുന്ന ഈ കൌരവരെ കാണുക..(24,25)
"തത്രാപശ്യത്സ്ഥിതാന്‍ പാര്‍ഥ പിതൃനഥ പിതാമഹാന് I
ആചാര്യാന്മാതുലാന്‍ ഭ്രാതൃന്‍ പുത്രാന്‍ പൗത്രാന് സഖീംസ്തഥാ II
ശ്വശുരാന് സുഹൃദശ്ചൈവ സേനയോരുഭയോരപി I "
അപ്പോള്‍ ഇരു സേനയിലുമായി നിലയുറപ്പിച്ച പിതാക്കള്‍്, പിതാമഹന്മാര് , ഗുരുക്കന്മാര് , മാതുലന്മാര് , ഭ്രാതാക്കള്, പുത്രര്‍, പൌത്രര്‍,മിത്രങ്ങള്‍ ഭാര്യാ പിതാക്കന്മാര് എന്നിവരെയെല്ലാം അര്ജ്ജുനന് കണ്ടു (26, 27 ന്റെ പൂര്‍വാര്‍ദ്ധം )
"താന്‍ സമീക്ഷ്യ സ കൌന്തേയഃ സര്‍വ്വാന്‍ ബന്ധൂനവസ്ഥിതാന്‍ I
കൃപയാ പരയാവിഷ്ടോ വിഷീദന്നിദമബ്രവീത് II "
അവിടെ സന്നിഹിതരായ എല്ലാ ബന്ധു ജനങ്ങളെയും കണ്ടു അഗാധമായ കാരുണ്യം നിറഞ്ഞു വിഷാദമഗ്നനായി അര്ജ്ജുനന് ഇപ്രകാരം പറഞ്ഞു (27 ന്റെ ഉത്തരാര്‍ദ്ധവും ൨൮ ന്റെ പൂര്‍വാര്‍ദ്ധവും)
അര്‍ജുന ഉവാച
"ദൃഷ്ട്വേമം സ്വജനം കൃഷ്ണ യുയുത്സും സമുപസ്ഥിതം II
സീദന്തി മമ ഗാത്രാണി മുഖം ച പരിശുഷ്യതി I
വേപഥുശ്ച ശരീരേ മേ രോമഹര്‍ഷശ്ച ജായതേ II
അര്ജ്ജുനന് പറഞ്ഞു : കൃഷ്ണാ, യുദ്ധത്തിനായി അണിനിരന്നിട്ടുള്ള ഈ ബന്ധു ജനങ്ങളെക്കൊണ്ട് എന്റെ അംഗങ്ങള്‍ തളരുന്നു; വായ് വരളുന്നു; മാത്രമല്ല ദേഹമാകെ വിറക്കുന്നു ; രോമാഞ്ചമുണ്ടാകുന്നു (28 ന്റെ ഉത്തരാര്‍ദ്ധവും29)
"ഗാണ്ഡീവം സ്രംസതേ ഹസ്താത്ത്വക്ചൈവ പരിദഹ്യതേ I
ന ച ശക്നോമ്യവസ്ഥാതും ഭ്രമതീവ ച മേ മനഃ I "
ഗാണ്ഡീവം കയ്യില്‍ നിന്ന് വഴുതി വീഴുന്നു, തൊലി ചുട്ടു പൊള്ളുന്നു, എന്റെ മനസ്സാണെന്കില് ചുറ്റിക്കറങ്ങുന്ന പോലെ, നില്ക്കാന് പോലും എനിക്കാവുന്നില്ല (30)
"നിമിത്താനി ച പശ്യാമി വിപരീതാനി കേശവ I
ന ച ശ്രേയോ f നുപശ്യാമി ഹത്വാ സ്വജനമാഹവേ II"
അല്ലയോ കേശവ, ദുശ്ശകുനങ്ങളാണ് കാണുന്നതൊക്കെ, യുദ്ധത്തില്‍ സ്വജനങ്ങളെ കൊല്ലുന്നതില്‍ ഗുണമൊന്നും ഞാന്‍ കാണുന്നില്ല (31)
" ന കാംക്ഷേ വിജയം കൃഷ്ണ ന ച രാജ്യം സുഖാനി ച I
കിം നോ രാജ്യേന ഗോവിന്ദ കിം ഭോഗൈര്‍ജീവിതേന വാ II "
കൃഷ്ണാ വിജയം ഞാനാഗ്രഹിക്കുന്നില്ല, രാജ്യവും സുഖവും ആശിക്കുന്നില്ല, രാജ്യം കൊണ്ടെന്തു പ്രയോജനം? ഗോവിന്ദാ, ഞങ്ങള്‍ക്ക് സുഖഭോഗങ്ങളും, ജീവിതം കൊണ്ടു തന്നെയും എന്ത് പ്രയോജനം? (32)
" യേഷാമര്‍ഥേ കാംക്ഷിതം നോ രാജ്യം ഭോഗാഃ സുഖാനി ച I
ത ഇമേ f വസ്ഥിതാ യുദ്ധേ പ്രാണാംസ്ത്യക്ത്വാ ധനാനി ച II "
" ആചാര്യാഃ പിതരഃ പുത്രാസ്തഥൈവ ച പിതാമഹാഃ I
മാതുലാഃ ശ്വശുരാഃ പൌത്രാഃ ശ്യാലാഃ സംബന്ധിനസ്തഥാ II"
ആര്‍ക്കൊക്കെ വേണ്ടിയാണോ ഞങ്ങള്‍ സിംഹാസനവും സുഖഭോഗങ്ങളും സന്തോഷവുമെല്ലാം കാംക്ഷിക്കുന്നത്, അവരെല്ലാം ജീവനും സമ്പത്തും പണയപ്പെടുത്തിക്കൊണ്ട് പോര്‍ക്കളത്തില്‍ അണിനിരന്നു നില്ക്കുന്നു. ആചാര്യന്മാരും പിതാക്കന്മാരും പുത്രന്മാരും പിതാമാഹന്മാരും മാതുലന്മാരും ഭാര്യാപിതാക്കന്മാരും പേരക്കിടാങ്ങളും സ്യാലന്മാരും മറ്റു ബന്ധുക്കളുമൊക്കെയുണ്ട്. (33,34)
"ഏതാന്ന ഹന്തുമിച്ഛാമി ഘ്നതോ f പി മധുസൂദന I
അപി ത്രൈലോക്യരാജ്യസ്യ ഹേതോഃ കിം നു മഹീകൃതേ II"
അല്ലയോ , മധുസൂധന! ഇവരെക്കൊല്ലാന് ഞാനാഗ്രഹിക്കുന്നില്ല, ഇവര്‍ എന്നെ കൊല്ലുമെന്നായാല്‍ പോലും, ത്രൈലോകാധിപത്യം തന്നെ എനിക്ക് കിട്ടുമെന്നിരുന്നാല് പോലും! പിന്നെയാണോ ഭൂമിക്കു വേണ്ടി ! (35)
"അനന്തവിജയം രാജാ കുന്തീപുത്രോ യുധിഷ്ഠിരഃ I
നകുലഃ സഹദേവശ്ച സുഘോഷമണിപുഷ്പകൌ II "
കുന്തീ പുത്രനായ യുധിഷ്ഠിര മഹാരാജാവ് അനന്തവിജയം എന്ന ശംഖും നകുലസഹദേവന്മാര് യഥാക്രമം സുഘോഷം മണിപുഷ്പകം എന്നീ ശംഖുകളും മുഴക്കി (16)
"കാശ്യശ്ച പരമേഷ്വാസഃ ശിഖണ്ഡീ ച മഹാരഥഃ I
ധൃഷ്ടദ്യുമ്നോ വിരാടശ്ച സാത്യകിശ്ചാപരാജിതഃ II"
"ദ്രുപദോ ദ്രൌപദേയാശ്ച സര്‍വ്വശഃ പൃഥിവീപതേ I
സൌഭദ്രശ്ച മഹാബാഹുഃ ശങ്ഖാന്ദധ്മുഃ പൃഥക്പൃഥക് II"
അല്ലയോ ഭൂപതേ, മഹാവില്ലാളിയായ കാശി രാജാവും മഹാരഥനായ ശിഖണ്ഡിയും ധൃഷ്ടദ്യുമ്നനും വിരാടനും പരാജയമറിയാത്ത സാത്യകിയും ദ്രുപദനും ദ്രൌപദിയുടെ അഞ്ചു പുത്രന്മാരും മഹാബാഹുവായ സുഭദ്രാസുതന്‍ അഭിമന്യുവും എല്ലാവരും അവരവരുടെ ശംഖുകള്‍ എല്ലാ ദിക്കില്‍ നിന്നും മുഴക്കി (17,18)
"സ ഘോഷോ ധാര്‍തരാഷ്ട്രാണാം ഹൃദയാനി വ്യദാരയത് I
നഭശ്ച പൃഥിവീം ചൈവ തുമുലോ വ്യനുനാദയന്‍ II "
ആ ഘോരാരവം ആകാശത്തേയും ഭൂമിയേയും മാറ്റൊലിക്കൊള്ളിച്ചുകൊണ്ട് ധാര്തരാഷ്ട്ര ഹൃദയങ്ങളെ പിളര്‍ന്നു (19)
"അഥ വ്യവസ്ഥിതാന്ദൃഷ്ട്വാ ധാര്‍തരാഷ്ട്രാന്‍ കപിധ്വജഃ I
പ്രവൃത്തേ ശസ്ത്രസമ്പാതേ ധനുരുദ്യമ്യ പാണ്ഡവഃ II"
"ഹൃഷീകേശം തദാ വാക്യമിദമാഹ മഹീപതേ I
അര്‍ജുന ഉവാച
സേനയോരുഭയോര്‍മധ്യേ രഥം സ്ഥാപയ മേ ച്യുത II"
മഹാരാജാവേ , അങ്ങനെ ശസ്ത്രപ്രയോഗം ആരംഭിക്കാറായപ്പോള്‍ തനിക്കെതിരെ അണിനിരന്ന കൌരവ സൈന്യത്തെ കണ്ടിട്ട് , വില്ല് കയ്യിലെടുത്തിട്ട് കപിധ്വജനായ അര്ജ്ജുനന് ശ്രീകൃഷ്ണനോട് ഇപ്രകാരം പറഞ്ഞു..അച്യുതാ, ഇരുസൈന്യങ്ങള്‍ക്കും മദ്ധ്യത്തിലായി എന്റെ രഥം കൊണ്ടു നിറുത്തിയാലും (20,21)
"യാവദേതാന്നിരീക്ഷേ ഹം യോദ്ധുകാമാനവസ്ഥിതാന്‍ I
കൈര്‍മയാ സഹ യോദ്ധവ്യമസ്മിന്‍ രണസമുദ്യമേ II "
യുദ്ധം ചെയ്യാനാഗ്രഹിച്ചുകൊണ്ട് അണിനിരന്നു നില്ക്കുന്ന ഇവരെയൊക്കെ ഞാനൊന്ന് ശരിക്ക് നോക്കിക്കൊള്ളട്ടെ; ആരോടെല്ലാമാണ് ഞാന്‍ യുദ്ധത്തിലേര്പ്പെടേണ്ടെന്നും കണ്ടുകൊള്ളട്ടെ . അത് വരെ രഥം അവിടെത്തന്നെ നിറുത്തിയാലും (22)
"യോത്സ്യമാനാനവേക്ഷേ ഹം യ ഏതേ ത്ര സമാഗതാഃ I
ധാര്‍തരാഷ്ട്രസ്യ ദുര്ബുദ്ധേര്യുദ്ധേ പ്രിയചികീര്‍ഷവഃ II"
ഈ യുദ്ധത്തില്‍ ദുഷ്ടബുദ്ധിയായ ദുര്യോധനന് ഹിതമനുഷ്ഠിക്കാന് യുദ്ധസന്നദ്ധരായി വന്നു നില്‍ക്കുന്നവരെ ഞാനൊന്ന് കാണട്ടെ (23)
"ഭവാന് ഭീഷ്മശ്ച കര്‍ണശ്ച കൃപശ്ച സമിതിഞ്ജയ : I
അശ്വത്ഥാമാ വികര്‍ണശ്ച സൌമദത്തിസ്തഥൈവ ച II"
അങ്ങ് , ഭീഷ്മര്‍, കര്ണന് , ജയശീലനായ കൃപര്‍ , അത്പോലെ അശ്വത്ഥാമാവ് , വികര്ണന് , സോമദത്ത പുത്രന് (ഭൂരിശ്രവസ്) (8)
"അന്യേ ച ബഹവ : ശൂരാ മദര്‍ഥേ ത്യക്തജീവിതാ : I
നാനാശസ്ത്രപ്രഹരണാ : സര്‍വേ യുദ്ധ വിശാരദാ : II "
ഇനിയും വളരെയേറെ ശൂരന്മാരുണ്ട് വിവിധായുധ സജ്ജരായിട്ട് . എല്ലാവരും എനിക്ക് വേണ്ടി ജീവന് പണയം വച്ച് നില്‍ക്കുന്നവരും ആയോധനപടുക്കളുമാകുന്നു (9)
"പര്യാപ്തം തദസ്മാകം ബലം ഭീഷ്മാഭിരക്ഷിതം I
പര്യാപ്തം ത്വിദമേതേഷാം ബലം ഭീമാഭിരക്ഷിതം II "
ഭീഷ്മപിതാമഹനാല് സംരക്ഷിതമായി നില്ക്കുന്ന നമ്മുടെ ഈ സൈന്യം അജയ്യമാകുന്നു ഭീമനാല്‍ എല്ലാ പ്രകാരത്തിലും രക്ഷിക്കപെടുന്ന അവരുടെ സൈന്യമാകട്ടെ , എളുപ്പം ജയിക്കപ്പെടാവുന്നതാണ് (10)
"അയനേഷു ച സര്‍വ്വേഷു യഥാഭാഗമവസ്ഥിതാ I
ഭീഷ്മമേവാഭിരക്ഷന്തു ഭവന്ത : സര്‍വ ഏവ ഹി II"
അതുകൊണ്ട് , സേനാമുഖങ്ങളില് വേണ്ടിടത്തെല്ലാം നിലയുറപ്പിച്ചു കൊണ്ടു നിങ്ങളെല്ലാവരും ഭീഷ്മ പിതാമഹനെ കാത്തുകൊള്ളണം (11)
"തസ്യ സഞ്ജനയന് ഹര്‍ഷം കുരുവൃദ്ധ : പിതാമഹ : I
സിംഹനാദം വിനദ്യോച്ചൈ : ശങ്ഖം ദധ്മൌ പ്രതാപവാന്‍ II"
കൌരവരിലെ വയോധികനും പ്രതാപശാലിയുമായ ഭീഷ്മ പിതാമഹന് അപ്പോള്‍ ആ ദുര്യോധനനെ ആനന്ദിപ്പിക്കുമാറ് , സിംഹത്തെപ്പോലെ ഉഗ്രമായി ഗര്‍ജ്ജിച്ചു കൊണ്ടു ശംഖു വിളിച്ചു (12)
"തത: ശങ്ഖാശ്ച ഭേര്യശ്ച പണവാനകഗോമുഖാ : I
സഹസൈവാഭ്യഹന്യന്ത സ ശബ്ദസ്തുമുലോ ഭവത് II"
തുടര്‍ന്നു , ശംഖുകളും പെരുംബറകളും ചെണ്ടകളും തപ്പട്ടകളും ഗോമുഖങ്ങളും ഒരുമിച്ചു മുഴക്കപ്പെട്ടു . ആ ശബ്ദം ഭയങ്കരമായി എങ്ങും മുഴങ്ങി (13)
"തത : ശ്വേതൈര്ഹയൈര്യുക്തൈ മഹതി സ്യന്ദനേ സ്ഥിതൌ I
മാധവ : പാണ്ഡവശ്ചൈവ ദിവ്യൌ ശങ്ഖൌ പ്രദധ്മതു : II"
പിന്നീട് വെള്ളക്കുതിരകളെ പൂട്ടിയ മഹാരഥത്തിലിരുന്നു കൊണ്ട് ശ്രീകൃഷ്ണനും ദിവ്യങ്ങളായ ശംഖുകള്‍ മുഴക്കി (14)
"പാഞ്ചജന്യം ഹൃഷീകേശോ ദേവദത്തം ധനഞ്ജയ I
പൌണ്ഡ്രം ദധ്മൌ മഹാശങ്ഖം ഭീമകര്‍മാ വൃകോദര II"
ശ്രീകൃഷ്ണഭഗവാന് പാഞ്ചജന്യം മുഴക്കി, അര്ജ്ജുനന് ദേവദത്തം എന്ന ശംഖു വിളിച്ചു, ഘോരകര്മ്മാവായ ഭീമസേനനാകട്ടെ , പൌണ്ഡ്രം എന്ന മഹാശംഖവും വിളിച്ചു (15)
ധൃത രാഷ്ട്ര ഉവാച
"ധര്‍മ്മക്ഷേത്രേ കുരുക്ഷേത്രേ സമവേതാ യുയുത്സവ: I
മാമകാ: പാണ്ഡവാശ്ചൈവ കിമകുര്‍വത സഞ്ജയ II"
ധ്രൃതരാഷ്ട്രര് പറഞ്ഞു : സഞ്ജയാ, ധര്മ്മഭൂമിയായ കുരുക്ഷേത്രത്തില്‍ യുദ്ധേച്ഛുക്കളായി കൂടിയ എന്റെ പുത്രന്മാരും പാണ്ഡുവിന്റെ പുത്രന്മാരും എന്താണ് ചെയ്തത്? (1)
സഞ്ജയ ഉവാച
"ദൃഷ്ട്വാ തു പാണ്ഡവാനീകം വ്യൂഢം ദുര്യോധനസ്തദാ I
ആചാര്യമുപസങ്ഗമ്യ രാജാ വചനമബ്രവീത് . II "
സഞ്ജയന് പറഞ്ഞു : ആ സമയം അണിനിരന്നു നില്ക്കുന്ന പാണ്ഡവസൈന്യത്തെ കണ്ടിട്ട് രാജാ ദുര്യോധനന് ദ്രോണാചാര്യരെ സമീപിച്ച് ഇങ്ങനെ പറഞ്ഞു (2)
"പശ്യൈതാം പാണ്ഡുപുത്രാണാമാചാര്യ മഹതീം ചമും I
വ്യൂഢാം ദ്രുപദപുത്രേണ തവ ശിഷ്യേണ ധീമതാ II "
ആചാര്യാ, അങ്ങയുടെ സമര്‍ത്ഥനായ ശിഷ്യനും ദ്രുപദപുത്രനുമായ ധൃഷ്ടദ്യുമ്നന്‍ വ്യൂഹം ചമച്ചു നിര്‍ത്തിയിരിക്കുന്ന ശക്തമായ ഈ പാണ്ഡുപുത്രന്മാരുടെ സൈന്യത്തെ കണ്ടാലും (3)
"അത്ര ശൂരാ മഹേഷ്വാസാ ഭീമാര്‍ജ്ജുനസമാ യുധി I
യുയുധാനോ വിരാടശ്ച ദൃപദശ്ച മഹാരഥ : II
ധൃഷ്ടകേതുശ്ചേകിതാന : കാശിരാജശ്ച വീര്യവാന്‍ I
പുരുജിത്കുന്തിഭോജശ്ച ശൈബ്യശ്ച നരപുങ്ഗവ II
യുധാമാന്യുശ്ച വിക്രാന്ത ഉത്തമൌജാശ്ച വീര്യവാന്‍ I
സൌഭദ്രോ ദ്രൌപദേയോശ്ച സര്‍വ്വ ഏവ മഹാരഥ : II"
ഈ സൈന്യത്തില്‍ ശൂരന്മാരും വില്ലാളിവീരന്മാരും യുദ്ധസാമര്‍ത്ഥ്യത്തില്‍ ഭീമാര്ജ്ജുന തുല്യരായ സാത്യകി , വിരാടന് , മഹാരഥനായ രാജാ ദ്രുപദന്, ധൃഷ്ടകേതു, ചേകിതാനന്‍ , വീര്യവാനായ കാശിരാജാവ് , പുരുജിത്ത് , കുന്തിഭോജന് , നരോത്തമനായ ശൈബ്യന്‍ , ശക്തനായ യുധാമന്യു , വീരനായ ഉത്തമൌജസ് , സുഭദ്രാസുതനായ അഭിമന്യു , ദ്രൌപതീ പുത്രന്മാര് എന്നിവര്‍ ഉണ്ട് . എല്ലാവരും മഹാസമാര്ത്ഥരുമാണ് (4,5,6)
"അസ്മാകം തു വിശിഷ്ടാ യേ താന്നിബോധ ദ്വിജോത്തമ I
നായകാ മമ സൈന്യസ്യ സഞ്ജയാര്ത്ഥം താന്‍ബ്രവീമി തേ II"
അല്ലയോ ബ്രാഹ്മണശ്രേഷ്ഠ! ഇനി നമ്മുടെ പക്ഷത്തെ മുഖ്യ യോദ്ധാക്കള്‍ - എന്റെ സേനാപതികള്‍ -ആരൊക്കെയെന്നു കൂടി അറിഞ്ഞാലും . അങ്ങയുടെ അറിവിലേക്കായി ഞാന്‍ പറഞ്ഞു തരാം (7)
നാരായണേന സ്വയം
വ്യാസേന ഗ്രഥിതാം പുരാണമുനിനാ
മധ്യേ മഹാഭാരതം
അദ്വൈതാമൃതവര്ഷിണീം ഭഗവതീ-
മഷ്ടാദശാധ്യായിനീ-
മംബ ത്വാമനുസന്ദധാമി ഭഗവദ്-
ഗീതേ ഭവദ്വേഷിണീം.
പ്രണാമം,
ഭഗവദ്ഗീത സമഗ്ര ജീവിതത്തിന്റെ ദര്‍ശനമാണ്..അതിന്റെ പ്രസക്തി കാലദേശങ്ങള്‍ക്ക് അതീതമാണ്..ഇതിലെ സംസ്കൃതം അല്പമാത്രമായ അഭ്യാസം കൊണ്ട് ആര്‍ക്കും അനായേസേന മനസ്സിലാകുന്ന വിധത്തില്‍ ലളിതസുന്ദരമാണ്.എന്നാല്‍ ആശയമാവട്ടെ, ആജീവനാന്തം അനുസന്ധാനം ചെയ്താല്‍ പോലും ആഴമറിയാന്‍ വയ്യാത്തവിധം അതിഗഹനമാണ്. ദിനം തോറും നവം നവങ്ങളായ ഭാവങ്ങള്‍ ഉദിച്ചു കൊണ്ടിരിക്കുന്നതിനാല്‍ ഇത് നിത്യ നൂതനമായി പരിലസിക്കുന്നു ..
ഇവിടെ ആദ്യഘട്ടത്തില്‍ മലയാളം ശ്ലോകാര്‍ത്ഥ സഹിതം പതിനെട്ടു അധ്യായങ്ങളും പ്രസിദ്ധീകരിക്കുകയാണ്.. പിന്നീട് പ്രമുഖ ഗീത പണ്ഡിതന്മാരുടെ ഗീതാ പരിഭാഷ്യങ്ങളും, ചര്‍ച്ചകളും ചോദ്യോത്തരങ്ങളും ഉള്‍പ്പെടുത്തുന്നതാണ്.
(ഈ ബ്ലോഗ് ഈ രീതിയില്‍ തയ്യാറാക്കി തന്ന എന്റെ പ്രിയ സഹോദരന് 'അഹങ്കാരിക്ക് 'നന്ദി..)
അഥ ധ്യാനം
ശാന്താകാരം ഭുജഗ ശയനം പദ്മനാഭം സുരേശം
വിശ്വാധാരം ഗഗന സദൃശം മേഘവര്ണം ശുഭാംഗം I
ലക്ഷ്മീകാന്തം കമല നയനം യോഗിഭിര്ധ്യാന ഗമ്യം
വന്ദേ വിഷ്ണും ഭവഭയഹരം സര്വലോകൈക നാഥം II
അര്‍ത്ഥം : അത്യന്തം ശാന്തസുന്ദരമായ ആകാശം, ശേഷ നാഗത്തിന്മേല്‍ ശയനം, നാഭിയില്‍ കമലം , ദേവന്മാരുടെയും ഈശ്വരന് , സമ്പൂര്‍ണ ജഗത്തിനും ആധാരം, ആകാശസദൃശം സര്‍വ്വത്ര വ്യാപ്തന്‍, നീലമേഘത്തിനൊത്ത നിറം, അതിസുന്ദരമായ അംഗങ്ങള്‍, യോഗികള്‍ക്കു ധ്യാനത്തിലൂടെ അഭിഗമ്യന്‍, സമസ്ത ലോകത്തിനും സ്വാമി, ജനനമരണ ഭയനാശനനന് - ഇങ്ങനെയെല്ലാം പരിലസിക്കുന്ന ലക്ഷ്മീപതിയും കമലനേത്രനുമായ വിഷ്ണു ഭഗവാനെ ഞാന്‍ വന്ദിക്കുന്നു ...
യം ബ്രഹ്മാ വരുണേന്ദ്രരുദ്രമരുത: സ്തുന്വന്തി ദിവ്യൈ:സ്ഥവൈര് -
വേദൈ : സാംഗപദക്രമോപനിഷദൈര്ഗായന്തി യംസാമഗാ: I
ധ്യാനാവസ്ഥിത തദ്ഗതേന മനസാ പശ്യന്തിയംയോഗിനോ-
യസ്യാന്തം ന വിദു: സുരാസുരഗണാ ദേവായ തസ്മൈ നമ: II
അര്‍ത്ഥം : ബ്രഹ്മാവ്, വരുണന്, ഇന്ദ്രന് , രുദ്രന് , മരുദ്ഗണം എന്നിവര്‍ ദിവ്യസ്തോത്രങ്ങളാല്‍ ആരെയാണോ സ്തുതിക്കുന്നത്, സാമവേദ ഗായകന്മാര് അംഗം, പദം,ക്രമം , ഉപനിഷത്തുക്കള്‍ എന്നിവയോടുകൂടി വേദങ്ങളിലൂടെ ആരെപ്പറ്റിയാണോ ഗാനം ചെയ്യുന്നത് , യോഗികള്‍ ധ്യാനത്തില്‍ തദാകാരമായിത്തീര്ന്ന മനസ്സുകൊണ്ട് ആരെയാണോ ദര്‍ശിക്കുന്നത്, ദേവന്മാരോ അസുരന്മാരോ (എന്നല്ല, ആരും തന്നെ ) ആരുടെ അന്തത്തെ (ചരമസീമയെ)യാണോ അറിയാത്തത്, ആ (പരമപുരുഷ നാരായണ )ദേവനായിക്കൊണ്ട് എന്റെ നമസ്കാരം !

മറ്റൊരു പാര്ത്ഥന്...

- പ്രവീണ്‍ വട്ടപ്പറമ്പത്ത്
- India
- പെറ്റമ്മയും പിറന്ന നാടും സ്വർഗത്തേക്കാൾ മഹത്തരം.